Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Inner Forest

Wayanad

ഉൾവനത്തിലേ ക്ക് മടങ്ങാതെ കാട്ടാനകൾ; ജനങ്ങൾ ഭീതിയിൽ

പുല്‍പ്പള്ളി: വേലിയമ്പം, ഭൂദാനം, മരകാവ് പ്രദേശങ്ങളില്‍ ആഴ്ചകളായി കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും യാതൊരു പ്രതിരോധ നടപടിയുമില്ലെന്ന് പരാതി.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പ്രദേശത്തെ നിരവധി കര്‍ഷകരുടെ തെങ്ങ്, വാഴ, കമുക്, കപ്പ ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. നെയ്ക്കുപ്പ വനത്തില്‍ നിന്നും സന്ധ്യമയങ്ങുന്നതോടെ കൃഷിയിടത്തിലിറങ്ങുന്ന കാട്ടാനകള്‍ നേരം പുലര്‍ന്നാണ് കൃഷിയിടങ്ങളില്‍നിന്നും മടങ്ങുന്നത്. വീടിന്‍റെ മുറ്റത്തുവരെ എത്തി ആനകള്‍ കൃഷി നശിപ്പിക്കാന്‍ തുടങ്ങിയതോടെ വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് മേഖലയിലെ കര്‍ഷകര്‍. നെയ്ക്കുപ്പ വനാതിര്‍ത്തിയില്‍ വൈദ്യുത തൂക്കുവേലി ഉണ്ടെങ്കിലും വാഹനങ്ങള്‍ കടന്നുപോകുന്നതിനായി മാറ്റിയിടുന്നതിനാല്‍ ആനകള്‍ ഇതുവഴിയാണ് കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. ഇവിടെ പലദിവസങ്ങളിലും വാച്ചര്‍മാരില്ലാത്ത അവസ്ഥയാണ്.

വനാതിര്‍ത്തിയിലെ തകര്‍ന്ന ഫെന്‍സിംഗും ട്രഞ്ചും നന്നാക്കുന്നതിന് വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും യയാതൊരു നടപടിയുമില്ല. ജനവാസ മേഖലയിലിറങ്ങുന്ന ശല്യക്കാരായ കാട്ടാനകളെ ഉള്‍വനത്തിലേക്ക് തുരത്തുന്നതിന് ആവശ്യമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ചാമപ്പാറ, ചണ്ണോത്തുകൊല്ലി പ്രദേശങ്ങളില്‍ കാട്ടാനകളെ ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തി കണ്ടെത്തി ഉള്‍വനത്തിലേക്ക് തുരത്തിയിരുന്നു. ഈ മാതൃകയില്‍ വേലിയമ്പം മേഖലയിലിറങ്ങുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടികള്‍ വനംവകുപ്പിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

പുല്‍പ്പള്ളി: ചേകാടി, ഉദയക്കര പ്രദേശങ്ങളില്‍ കാട്ടാനശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കര്‍ണാടകയിലെ ബന്ദിപ്പുര, നാഗര്‍ഹോള വനമേഖലയില്‍ നിന്നും ഇറങ്ങിയ കാട്ടാനകള്‍ പ്രദേശത്തെ നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചത്. പ്രദേശത്തെ കര്‍ഷകരുടെ തെങ്ങ്, വാഴ, ചേന, കപ്പ, ഇഞ്ചി തുടങ്ങിയ കൃഷികളാണ് വ്യാപകമായി നശിപ്പിച്ചത്. കഴിഞ്ഞ ദിവസം ഉദയക്കരയില്‍ കര്‍ഷകരുടെ വീടിന്‍റെ മുറ്റത്തുവരെ കാട്ടാന എത്തിയിരുന്നു. വനാതിര്‍ത്തിയിലെ ട്രഞ്ചും ഫെന്‍സിംഗുകള്‍ തകര്‍ത്താണ് കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടത്തിലെത്തുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക് ആനകളെ തുരത്താന്‍ കഴിയാത്തവസ്ഥയാണ്. പ്രദേശത്തെ കര്‍ഷകര്‍ ആനശല്യത്തെ തുടര്‍ന്ന് വയലുകളില്‍ കാവല്‍മാടം ഒരുക്കി കാവലുണ്ടെങ്കിലും കൂട്ടമായെത്തുന്ന ആനകളെ തുരത്താന്‍ കഴിയാത്ത അവസ്ഥയാണ്.

പ്രദേശത്തെ രൂക്ഷമായ ആനശല്യത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ വനംവകുപ്പിന്‍റെയും ജനപ്രതിനിധിയുടെയും കര്‍ഷകരുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നെങ്കിലും വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിന് വനവകുപ്പിന്‍റെ ഭാഗത്തുനിന്ന് യാതൊരു നടപടി ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. ചേകാടി - ഉദയക്കര റോഡില്‍ ആനശല്യം രൂക്ഷമായതോടെ വാഹനങ്ങളില്‍ പോലും യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രദേശത്തെ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Latest News

Corehub Up